ഞാനും, ഞങ്ങളും
നീയും, നിങ്ങളും,
എല്ലാവരുമുണ്ടായിട്ടും;
നമ്മളെന്തേ ഒറ്റയ്ക്കായിപ്പോയത് ?.....
ഏറ്റവും ഒടുവിൽ അടയാളം വച്ച
വരികൾ പറഞ്ഞത്;
ബ്രഹ്മാണ്ഡം,
156 പ്രകാശ വർഷങ്ങളുടെ
നിസ്സംഗതയെപ്പറ്റിയാണ്,
എന്നാണ്.
അതിനപ്പുറം,
ഒന്നുമില്ലെന്ന്,
അല്ലെങ്കിൽ
ഉണ്ടെന്നു
പറഞ്ഞ പുസ്തകം;
അവരുടെ കയ്യിലാണ്.
കാക്കത്തൊള്ളായിരം
പൂജ്യങ്ങളുടെ
നിസ്സംഗതയിലേയ്ക്ക്, വെറുതേ,
ഞാനൊന്നളന്നുനോക്കി.
ഏറ്റവും കൂടിയ ദൂരം
ഞാനും ഞാനും
തമ്മിലാണെന്ന്
നമ്മുടെ
നിഴൽ പറഞ്ഞു.





